മലബാറിന്റെ സ്വപ്നപദ്ധതി;ആശയും ആശങ്കയും
ഒരു ദേശത്തിന്റെ മുഴുവന്‍ കടലെടുത്തെന്നു കരുതിയ സ്വപ്നങ്ങളുടെ ആകെത്തുകയായ ചമ്രവട്ടംപദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും ത്വരിതഗതിയില്‍ തുടങ്ങിയിരിക്കുകയാണല്ലോ ; ഈ സാഹചര്യത്തില്‍ പദ്ധതിയുടെ പിന്നിട്ട നാള്‍വഴികളെക്കുറിച്ചും വരാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുകയാണ് ഈ പോസ്റ്റിലൂടെ .ഒപ്പം പദ്ധതിക്ക് വേണ്ടി കാത്തിരുന്ന ജനങ്ങളുടെ മടുപ്പും ,മുഷിപ്പും ,ആശങ്കയും ,ഉള്ത്തുടിപ്പും പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു എളിയശ്രമവും.
അര്‍ദ്ധരാത്രിയില്‍ ഒരുനാള്‍ സൂര്യനുദിച്ചെന്നുകേട്ടാല് ഇവിടുത്തുകാരില്‍ അത് വിശ്വസിക്കാന്‍ ഒരുപക്ഷെ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന്തോന്നുന്നില്ല ;എന്നാല്‍ ഒരുപാടു തവണ കണ്ടും കേട്ടുംതഴമ്പിച്ച ചമ്രവട്ടം പദ്ധതി യാധാര്ത്യമാകുന്നെന്നു കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ ഇവിടുത്തുകാര്‍ നന്നേ പാടുപെടുകയാണ് . മുഖ്യമന്ത്രിയും മറ്റു മന്ത്രി പരിവാരങ്ങളും പങ്കെടുത്ത് നടത്തിയ പ്രവര്‍ത്തനോത്ഘാടനം കഴിഞ്ഞിട്ടും ,പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരവേകത്തില്‍ മുന്നോട്ടുഗമിക്കുമ്പോഴും പ്രദേശത്തുകാരുടെ മുഖത്ത് ഇതൊക്കെ എത്ര കണ്ടതാണെന്നുള്ള ഒരു ഭാവം .അല്ലെങ്കില്‍ കാത്തിരുന്നു കാണാം എന്നഒരു അലക്ഷ്യമായ മറുപടി .
കാലങ്ങളായുള്ള കാത്തിരിപ്പിന്റെ പര്യവസാനം ലഭിക്കുന്ന ഈ ശുഭവര്‍ത്തമാനം ഗുണഭോക്താക്കളെ ഒന്നടങ്കം ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിക്കേണ്ടതായിരുന്നു ;എന്നാല്‍ പ്രദേശത്തു നടക്കുന്ന മറ്റുപല ആഘോഷങ്ങളെയും പോലെ ഒരു ആഘോഷം കൂടി കടന്നുപോയതൊ്ഴിച്ചാല് പ്രത്യേകിച്ചൊരു ഭാവമാറ്റവും ഇവരില്‍ പ്രകടമാല്ലെന്നതാണ് യാഥാര്‍ത്ഥ്യം .
ഇതില്നിന്നൊരുകാര്യം സുവ്യക്തമാണ് . നൂറ്റാണ്ടു കടന്ന പ്രതീക്ഷകളുടെ ഈ സ്വപ്നപദ്ധതി ഇവരില്‍ അത്രമാത്രം മുഷിപ്പാണ് അവശേഷിപ്പിച്ചിരിക്കുന്നത് .ഈ ബഹുമുഖപദ്ധതി പൂര്‍ണമായും യാഥാര്ത്ഥ്യമായികണ്കുളിര്ക്കെ കണ്ടെങ്കില്മാത്രമെ ഈ കണ്ടതും കേട്ടതുമൊന്നും സ്വപ്നമാല്ലെന്നുള്ള ബോധം ഇവരില്‍ ഉളവാക്കിയെക്കൂ .അതാണ് ചമ്രവട്ടം പദ്ധതിയുടെ കഴിഞ്ഞകാല നാള്‍വഴികളില്‍ ഇവര്‍ പഠിച്ച പാഠം .
ഭരണാനുമതിയും സാങ്കെതികാനുമതിയും എന്തിനേറെ ഈയടുത്ത് നടന്നപോലെയുള്ള പ്രവര്ത്തനോത്ഘാടനങ്ങള് വരെ പലതവണ നടത്തിയിട്ടും എങ്ങും എത്താതെ കടലാസുകെട്ടുകളില്‍ കാലങ്ങളായി ഉറങ്ങിക്കിടന്ന ഇതുപോലൊരു പദ്ധതി കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊന്ന് കാണുക പ്രയാസമാണ് .
ചമ്രവട്ടം പദ്ധതിയുടെ കൊട്ടി ഘോഷങ്ങള്‍ നടക്കുമ്പോള്‍പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത പല പദ്ധതികളും ഇതിനകം തന്നെ ഭാരതപ്പുഴക്ക് കുറുകെ യാധാര്ത്യമായത് യാദൃശ്ചികതയുടെ മറ്റൊരു കാണാക്കാഴ്ച്ചയായിമാറി .
ഈ പദ്ധതിയുടെ മാത്രം പേരില്‍ വോട്ടുവാങ്ങി അന്തപ്പുരങ്ങളില്‍ പരിലസിച്ച നിരവധി ജനപ്രതിനിധികള്‍ പിന്നീട് ഈയൊരൊറ്റക്കാര്യത്തില് മൌനവ്രതത്തിലായി .എങ്കിലും പ്രതീക്ഷ കയ് വെടിയാതെ തങ്ങളുടെ സ്വപ്നപദ്ധതിയുടെ പേരുപറഞ്ഞു വരുന്നവരെയൊക്കെ പ്രദേശത്തുകാര്‍ കയ്യയഞ്ഞു സഹായിച്ചുകൊണ്ടേയിരുന്നു. ജനങ്ങളുടെ ഈ സഹായത്തിനു പ്രത്യുപകാരമായി ഇവര്‍ തിരികെനല്കിയതോ പ്രവര്ത്തനോദ്ഘാടനങ്ങളെന്നപെരില് ചില ആഘോഷങ്ങള്‍ .കൂടാതെ പ്രോജെക്റ്റ് ഓഫീസ് എന്നപേരില്‍ നോക്കുകുത്തികളായി നില്ക്കുന്ന കോടികള്‍ മുടക്കിനിര്‍മ്മിച്ച കുറെ കെട്ടിടങ്ങളും മാത്രം .(പദ്ധതിയുടെ പുനര്ജ്ജീവനത്തോടെ പ്രോജെക്റ്റ് ഓഫീസ്പരിസരം ഇപ്പോള്‍ ഏറെക്കുറെ സജ്ജീവമാണ് )
പദ്ധതി യാധാര്ത്യമാകുന്നതിലുണ്ടായ കാലതാമസം മൂലം കോടികളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ പദ്ധതിയുടെ ഗുണഫലത്തെയും ഒരു ഭാകത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ജീവകുലത്തിന്റെ ആവാസവ്യവസ്ഥിതിക്ക് ആക്കം കൂട്ടിയിരുന്ന കൃഷിയിടങ്ങള്‍ അകാലച്ചരമമടഞ്ഞതാണ് പദ്ധതിയുടെ നേര്ക്കുനീട്ടുന്ന പ്രധാനചോദ്യം .സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കോള്‍നിലങ്ങള്‍ ഉള്ള സ്ഥലമായിരുന്നു ചമ്രവട്ടം പദ്ധതിപ്രദേശം . മഴ കുറഞ്ഞതും ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ്ഹൌസ് സംവിധാനങ്ങള്‍ അപര്യാപ്തമായതും മൂലം ജലലഭ്യതയില്ലാതായതിനാല് വയലുകള്‍ മിക്കതും കൊണ്ഗ്രീറ്റ്സൌധങ്ങള്ക്കും മറ്റും വേണ്ടി നികത്തപ്പെടുകയായിരുന്നു.ഒരുകാലത്ത് എങ്ങുനോക്കിയാലും കൊയ്ത്തുപാട്ടിന്റെ ആരവങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്ന ഇവിടം ഇപ്പോള്‍ ഒരു നെല്ക്കതിര് കാണുകതന്നെ പ്രയാസമാണ്.ഇതര രംഗങ്ങളിലൊക്കെ പദ്ധതിമൂലം കുതിച്ചുചാട്ടമുണ്ടാകുമെങ്കിലും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുകാലത്ത് ഉരുത്തിരിഞ്ഞ ആശയമായിരുന്നു ചമ്രവട്ടം പദ്ധതി . ഇതര രംഗങ്ങളിലെ വികസനം കുറച്ചു കാനുന്നില്ലെന്കിലും ഇപ്പറഞ്ഞവിടവ് എക്കാലത്തും നികത്തപ്പെടാതെതന്നെ അവശേഷിക്കും.കഴിഞ്ഞകാലങ്ങളില്‍ പദ്ധതിക്ക് ഫലം കാണാനാകുമായിരുന്നെന്കില് നികത്തെപ്പെട്ട വയലേലെകളെ സംരഖ്ഷിച്ചു നിര്‍ത്താനാകുമായിരുന്നു എന്നതിന് പുറമെ നല്ലൊരു തുക സര്‍ക്കാര്‍ ഖജനാവിന് മുതല്‍ ക്കൂട്ടാകുകയും ചെയ്യുമായിരുന്നു.
എണ്പത്തിമൂന്നില് തയ്യാറാക്കിയ പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പതിനാറു കോടിയായിരുന്നു മതിപ്പു ചെലവ് ;എന്നാല്‍ ഇപ്പോള്‍ ഇതിന്റെ അടങ്കല്‍ തുക പത്തിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നു.നൂറു കോടി രൂപയോളം സര്‍ക്കാരിന് നഷ്ടം .കാലാന്തരങ്ങളില്‍ അസംസ്കൃത വസ്തുക്കല്ക്കുണ്ടായ വിലവര്‍ദ്ധനയാണ് പ്രധാനമായും ഇവിടെ പ്രതിഫലിച്ച്ചത്. പ്രമാദമായ ലാവ്ലിന് ഇടപാടില്‍ ഉണ്ടായ നഷ്ടത്തോളം വരില്ലെന്നോര്‍ത്തു തല്ക്കാലം സമാധാനിക്കാം . അനിയന്ത്രിതമായ മണലെടുപ്പ് മൂലം ഒഴുക്ക് നിലക്കുകയും മേല്മണ്ണ്പാടെ നഷ്ടമായത് മൂലം ജലസംഭരണശേഷി ഇല്ലാതാകുകയും ചെയ്തപുഴയില് എത്രകണ്ടു ഇനിഎത്രകണ്ട് ജലംസംഭരിക്കാന്‍ കഴിയുമെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഏറെ വയ്കിയെന്കിലും പരിമിതിയുടെ കെട്ടുപാടുകളില്‍നിന്നു യാധാര്ത്യത്തിന്റെ പകല്‍ വെളിച്ചത്തിലേക്ക് ചമ്രവട്ടം പദ്ധതിയെ കയ്പിടിച്ചുയര്‍ത്തിയ അണിയറയിലെ അമരക്കാര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. സാധാരണ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വ്യതിരിക്തമായി പറഞ്ഞ സമയത്തിനകംതന്നെ യാഥാറ്തഥ്യമായാല് അതിന്റെ ക്രെടിറ്റ് മുഴുവനും അവരുടെ പേരില്‍ തങ്കലിപികളാല്‍ തുന്നിച്ചെര്ക്കുകയും ചെയ്യാം .
പിന്നിട്ട നാൾവഴികൾ
മലബാറിന്റെ സ്വപ്നപദ്ധതി പേരു പോലെത്തന്നെ വികസനരംഗത്ത് സ്വപ്നസമാനമായ കുതിച്ചു ചാട്ടത്തിനാണ് വഴി തുറക്കുന്നത്. പദ്ധതി യാധാര്ത്യമാകുന്നത്തോടെ കാലങ്ങളായുള്ള നാട്ടുകാരുടെ മുറവിളി അവസാനിക്കുമെന്നതിനു പുറമെ അവരുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരവുമാകുകയാണ്.മലബാറിന് പ്രത്യക്ഷത്തിലും കേരളത്തിനുമൊത്തം പരോക്ഷമായും ഗുണം ലഭിക്കുന്നതാണ് ചമ്രവട്ടം പദ്ധതി.
ജലലഭ്യത;
പ്രദേശത്തു എക്കാലത്തും ജലലഭ്യത ഉറപ്പു വരുത്തും എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നു .കഴിഞ്ഞകാലഅനുഭവങ്ങളില് നിളയോരനിവാസികള്ക്ക് ജലക്ഷാമത്തിന്റെ കഥകള്‍ കെട്ട് കേള്‍വി ആയിരുന്നെങ്കില്‍ ഇന്നു അക്കഥയൊക്കെ മാറി .ഒഴുക്ക് നിലച്ച നിളയുടെ പരിദേവനങ്ങളാണ് ഇന്നു ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
സര്‍ക്കാര്‍ ജലവിതരണത്തിനായി പുഴയില്‍ കുഴിച്ച കിണറുകള്‍ പോലും വറ്റിവരളുന്ന അവസ്ഥ . കുടിവെള്ളത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളം കിട്ടാക്കനിയാകുക പതിവാണ്.നിളാനദിയിലെ ഊറി വരുന്ന ജലസംബത്തിനെ അറബിക്കടലിന്റെ പൂമുഖത്ത് തളച്ചിടുകവഴി ശുദ്ധജലക്ഷാമം പ്രദേശത്തു എന്നെന്നേക്കുമായി പരിഹരിക്കപ്പെടുകയാണ് .
തിരൂര്‍ ,പൊന്നാനി,ഗുരുവായൂര്‍,കുന്നം കുളം, എന്നീ നഗരസഭകളിലെയും മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലെ മുപ്പതോളം പഞ്ജായത്തുകളിലെയുംജനങ്ങള് കുടിവെള്ളത്തിന്റെ കാര്യത്തില്‍ ചമ്രവട്ടം പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്.
ഗതാഗതം;
ഗതാഗത രംഗത്ത് മാത്രം സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം നോക്കിയാല്‍ത്തന്നെ ചമ്രവട്ടം പദ്ധതി ഫലത്തില്‍ നൂറു മേനി കൊയ്യുമെന്നതില്‍ തര്‍ക്കമില്ല.
പാലം മൂലം തിരൂര്‍-പൊന്നാനി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുകവഴി ഇരു ഭാഗത്തേക്കും റോഡ് മാര്‍ഗ്ഗമുള്ള ദൂരം നാല്‍പ്പതു കിലോമീടറോളം കുറയും.കോഴിക്കോട് -തൃശൂര്‍ റൂട്ടില്‍ ഇത്രയും ദൂരം കുറയുക എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ ബഹുമതി തന്നെയാണ്.നൂറ്റാണ്ടുകളായി കടത്തുതോണി മാത്രമാണ് തിരൂര്‍ -പൊന്നാനി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗ്ഗം.അറബിക്കടലിലെ അലമാലകള്‍ മുറിച്ചു കടന്നുള്ള അഴിക്കടവ്,പുറത്തൂര്‍ പള്ളിക്കടവ്,ചമ്രവട്ടം കടവ് എന്നീ ഇവിടങ്ങളിലെ തോണിയാത്രകള്ക്ക് നിരവധി അപകടങ്ങളുടെ കഥകള്‍ പറയാനുണ്ട്.അഴിക്കടവില്‍ ജന്കാര് സര്‍വീസ് ആരംഭിച്ചെങ്കിലും ഇതിന് കേടുപാടുകള്‍ വരിക പതിവായതിനാല്‍ ഇപ്പോഴും പലപ്പോഴും അപകടം പിടിച്ചകടവ് യാത്രതന്നെയാണ് നാട്ടുകാരുടെ ശരണം .ചമ്രവട്ടം പദ്ധതിയുടെ പുനര്‍ജീവനം പ്രദേശത്തെ ജനങ്ങളുടെ ശോഭനമായ ഭാവി കൂടി വിഭാവനം ചെയ്യുന്നുണ്ട്. പൊന്നാനിയിലെ ഫിഷിംഗ് ഹാര്ബരും നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും ലക്ഷ്യമിട്ടുള്ള പദ്ധതി മറ്റേതു പദ്ധതികളെക്കാളുമേറെസംസ്ഥാനത്തിന് ഗുണം ചെയ്യും .
അര്‍ദ്ധരാത്രിയില്‍ ഒരുനാള്‍ സൂര്യനുദിച്ചെന്നുകേട്ടാല് ഇവിടുത്തുകാരില്‍ അത് വിശ്വസിക്കാന്‍ ഒരുപക്ഷെ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന്തോന്നുന്നില്ല ;എന്നാല്‍ ഒരുപാടു തവണ കണ്ടും കേട്ടുംതഴമ്പിച്ച ചമ്രവട്ടം പദ്ധതി യാധാര്ത്യമാകുന്നെന്നു കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ ഇവിടുത്തുകാര്‍ നന്നേ പാടുപെടുകയാണ് . മുഖ്യമന്ത്രിയും മറ്റു മന്ത്രി പരിവാരങ്ങളും പങ്കെടുത്ത് നടത്തിയ പ്രവര്‍ത്തനോത്ഘാടനം കഴിഞ്ഞിട്ടും ,പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരവേകത്തില്‍ മുന്നോട്ടുഗമിക്കുമ്പോഴും പ്രദേശത്തുകാരുടെ മുഖത്ത് ഇതൊക്കെ എത്ര കണ്ടതാണെന്നുള്ള ഒരു ഭാവം .അല്ലെങ്കില്‍ കാത്തിരുന്നു കാണാം എന്നഒരു അലക്ഷ്യമായ മറുപടി .
കാലങ്ങളായുള്ള കാത്തിരിപ്പിന്റെ പര്യവസാനം ലഭിക്കുന്ന ഈ ശുഭവര്‍ത്തമാനം ഗുണഭോക്താക്കളെ ഒന്നടങ്കം ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിക്കേണ്ടതായിരുന്നു ;എന്നാല്‍ പ്രദേശത്തു നടക്കുന്ന മറ്റുപല ആഘോഷങ്ങളെയും പോലെ ഒരു ആഘോഷം കൂടി കടന്നുപോയതൊ്ഴിച്ചാല് പ്രത്യേകിച്ചൊരു ഭാവമാറ്റവും ഇവരില്‍ പ്രകടമാല്ലെന്നതാണ് യാഥാര്‍ത്ഥ്യം .
ഇതില്നിന്നൊരുകാര്യം സുവ്യക്തമാണ് . നൂറ്റാണ്ടു കടന്ന പ്രതീക്ഷകളുടെ ഈ സ്വപ്നപദ്ധതി ഇവരില്‍ അത്രമാത്രം മുഷിപ്പാണ് അവശേഷിപ്പിച്ചിരിക്കുന്നത് .ഈ ബഹുമുഖപദ്ധതി പൂര്‍ണമായും യാഥാര്ത്ഥ്യമായികണ്കുളിര്ക്കെ കണ്ടെങ്കില്മാത്രമെ ഈ കണ്ടതും കേട്ടതുമൊന്നും സ്വപ്നമാല്ലെന്നുള്ള ബോധം ഇവരില്‍ ഉളവാക്കിയെക്കൂ .അതാണ് ചമ്രവട്ടം പദ്ധതിയുടെ കഴിഞ്ഞകാല നാള്‍വഴികളില്‍ ഇവര്‍ പഠിച്ച പാഠം .
ഭരണാനുമതിയും സാങ്കെതികാനുമതിയും എന്തിനേറെ ഈയടുത്ത് നടന്നപോലെയുള്ള പ്രവര്ത്തനോത്ഘാടനങ്ങള് വരെ പലതവണ നടത്തിയിട്ടും എങ്ങും എത്താതെ കടലാസുകെട്ടുകളില്‍ കാലങ്ങളായി ഉറങ്ങിക്കിടന്ന ഇതുപോലൊരു പദ്ധതി കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊന്ന് കാണുക പ്രയാസമാണ് .
ചമ്രവട്ടം പദ്ധതിയുടെ കൊട്ടി ഘോഷങ്ങള്‍ നടക്കുമ്പോള്‍പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത പല പദ്ധതികളും ഇതിനകം തന്നെ ഭാരതപ്പുഴക്ക് കുറുകെ യാധാര്ത്യമായത് യാദൃശ്ചികതയുടെ മറ്റൊരു കാണാക്കാഴ്ച്ചയായിമാറി .
ഈ പദ്ധതിയുടെ മാത്രം പേരില്‍ വോട്ടുവാങ്ങി അന്തപ്പുരങ്ങളില്‍ പരിലസിച്ച നിരവധി ജനപ്രതിനിധികള്‍ പിന്നീട് ഈയൊരൊറ്റക്കാര്യത്തില് മൌനവ്രതത്തിലായി .എങ്കിലും പ്രതീക്ഷ കയ് വെടിയാതെ തങ്ങളുടെ സ്വപ്നപദ്ധതിയുടെ പേരുപറഞ്ഞു വരുന്നവരെയൊക്കെ പ്രദേശത്തുകാര്‍ കയ്യയഞ്ഞു സഹായിച്ചുകൊണ്ടേയിരുന്നു. ജനങ്ങളുടെ ഈ സഹായത്തിനു പ്രത്യുപകാരമായി ഇവര്‍ തിരികെനല്കിയതോ പ്രവര്ത്തനോദ്ഘാടനങ്ങളെന്നപെരില് ചില ആഘോഷങ്ങള്‍ .കൂടാതെ പ്രോജെക്റ്റ് ഓഫീസ് എന്നപേരില്‍ നോക്കുകുത്തികളായി നില്ക്കുന്ന കോടികള്‍ മുടക്കിനിര്‍മ്മിച്ച കുറെ കെട്ടിടങ്ങളും മാത്രം .(പദ്ധതിയുടെ പുനര്ജ്ജീവനത്തോടെ പ്രോജെക്റ്റ് ഓഫീസ്പരിസരം ഇപ്പോള്‍ ഏറെക്കുറെ സജ്ജീവമാണ് )
പദ്ധതി യാധാര്ത്യമാകുന്നതിലുണ്ടായ കാലതാമസം മൂലം കോടികളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ പദ്ധതിയുടെ ഗുണഫലത്തെയും ഒരു ഭാകത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ജീവകുലത്തിന്റെ ആവാസവ്യവസ്ഥിതിക്ക് ആക്കം കൂട്ടിയിരുന്ന കൃഷിയിടങ്ങള്‍ അകാലച്ചരമമടഞ്ഞതാണ് പദ്ധതിയുടെ നേര്ക്കുനീട്ടുന്ന പ്രധാനചോദ്യം .സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കോള്‍നിലങ്ങള്‍ ഉള്ള സ്ഥലമായിരുന്നു ചമ്രവട്ടം പദ്ധതിപ്രദേശം . മഴ കുറഞ്ഞതും ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ്ഹൌസ് സംവിധാനങ്ങള്‍ അപര്യാപ്തമായതും മൂലം ജലലഭ്യതയില്ലാതായതിനാല് വയലുകള്‍ മിക്കതും കൊണ്ഗ്രീറ്റ്സൌധങ്ങള്ക്കും മറ്റും വേണ്ടി നികത്തപ്പെടുകയായിരുന്നു.ഒരുകാലത്ത് എങ്ങുനോക്കിയാലും കൊയ്ത്തുപാട്ടിന്റെ ആരവങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്ന ഇവിടം ഇപ്പോള്‍ ഒരു നെല്ക്കതിര് കാണുകതന്നെ പ്രയാസമാണ്.ഇതര രംഗങ്ങളിലൊക്കെ പദ്ധതിമൂലം കുതിച്ചുചാട്ടമുണ്ടാകുമെങ്കിലും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുകാലത്ത് ഉരുത്തിരിഞ്ഞ ആശയമായിരുന്നു ചമ്രവട്ടം പദ്ധതി . ഇതര രംഗങ്ങളിലെ വികസനം കുറച്ചു കാനുന്നില്ലെന്കിലും ഇപ്പറഞ്ഞവിടവ് എക്കാലത്തും നികത്തപ്പെടാതെതന്നെ അവശേഷിക്കും.കഴിഞ്ഞകാലങ്ങളില്‍ പദ്ധതിക്ക് ഫലം കാണാനാകുമായിരുന്നെന്കില് നികത്തെപ്പെട്ട വയലേലെകളെ സംരഖ്ഷിച്ചു നിര്‍ത്താനാകുമായിരുന്നു എന്നതിന് പുറമെ നല്ലൊരു തുക സര്‍ക്കാര്‍ ഖജനാവിന് മുതല്‍ ക്കൂട്ടാകുകയും ചെയ്യുമായിരുന്നു.
എണ്പത്തിമൂന്നില് തയ്യാറാക്കിയ പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പതിനാറു കോടിയായിരുന്നു മതിപ്പു ചെലവ് ;എന്നാല്‍ ഇപ്പോള്‍ ഇതിന്റെ അടങ്കല്‍ തുക പത്തിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നു.നൂറു കോടി രൂപയോളം സര്‍ക്കാരിന് നഷ്ടം .കാലാന്തരങ്ങളില്‍ അസംസ്കൃത വസ്തുക്കല്ക്കുണ്ടായ വിലവര്‍ദ്ധനയാണ് പ്രധാനമായും ഇവിടെ പ്രതിഫലിച്ച്ചത്. പ്രമാദമായ ലാവ്ലിന് ഇടപാടില്‍ ഉണ്ടായ നഷ്ടത്തോളം വരില്ലെന്നോര്‍ത്തു തല്ക്കാലം സമാധാനിക്കാം . അനിയന്ത്രിതമായ മണലെടുപ്പ് മൂലം ഒഴുക്ക് നിലക്കുകയും മേല്മണ്ണ്പാടെ നഷ്ടമായത് മൂലം ജലസംഭരണശേഷി ഇല്ലാതാകുകയും ചെയ്തപുഴയില് എത്രകണ്ടു ഇനിഎത്രകണ്ട് ജലംസംഭരിക്കാന്‍ കഴിയുമെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഏറെ വയ്കിയെന്കിലും പരിമിതിയുടെ കെട്ടുപാടുകളില്‍നിന്നു യാധാര്ത്യത്തിന്റെ പകല്‍ വെളിച്ചത്തിലേക്ക് ചമ്രവട്ടം പദ്ധതിയെ കയ്പിടിച്ചുയര്‍ത്തിയ അണിയറയിലെ അമരക്കാര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. സാധാരണ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വ്യതിരിക്തമായി പറഞ്ഞ സമയത്തിനകംതന്നെ യാഥാറ്തഥ്യമായാല് അതിന്റെ ക്രെടിറ്റ് മുഴുവനും അവരുടെ പേരില്‍ തങ്കലിപികളാല്‍ തുന്നിച്ചെര്ക്കുകയും ചെയ്യാം .
പിന്നിട്ട നാൾവഴികൾ
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഏഴില്‍ അന്നത്തെ മതിരാശിസര്ക്കാരിന്ടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോക്ടര്‍ സുബ്ബരായ്യ ഇവിടെ സന്തര്‍ശനം നടത്തിയപ്പോള്‍ നാട്ടുകാര്‍ ചമ്രവട്ടം പദ്ധതിക്ക് വേണ്ടി അദ്ദേഹത്തിന് നിവേതനം നല്കി .ഇതോടെയാണ് കാലങ്ങളായി പ്രദേശത്തുകാരുടെ മനസ്സില്‍ മാത്രം കാത്തുസൂക്ഷിച്ചിരുന്ന ചമ്രവട്ടം പദ്ധതി എന്ന "മലബാറിന്റെസ്വപ്നപദ്ധതി "അധികൃതതലങ്ങളില് ചര്‍ച്ച്ചയാകുന്നത്. പിന്നീട് മലയാളി മന്ത്രിസഭാംഗമായിരുന്ന കെ.പി കേശവ മേനോന് കെ.കേളപ്പന് തുടങ്ങിയവര്‍ ഇക്കാര്യം മദിരാശിസര്ക്കാരില് സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി വിവിധ തലങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് ഇതു വിധേയമായി .
പദ്ധതി എത്രയുംപെട്ടെന്ന് വെളിച്ചം കാണാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നത് നീണ്ട ദാശാബ്ദ്ദങ്ങള്.
ദീര്‍ഘകാലമായി കടലാസില്‍ ഉറക്കത്തിലാണ്ട പദ്ധതി എന്പത്തിനാലില് യു ഡി എഫിന്റെ ഭരണകാലത്താണ് ആദ്യത്തെ തറക്കല്ലിടല്‍ രൂപത്തില്‍ പുഴയില്‍ എത്തിയത്.റഗുലേറ്ററ് കം ബ്രിട്ജിനും പ്രോജെക്റ്റ് ഓഫീസിനും ഒരേ ദിവസമാണ് തറക്കല്ലിട്ടത് .ഇതില്‍ ഭാരതപ്പുഴയോരത്തെ വഴിയോര വിനോദസന്ചാരകേന്ദ്രം കണക്കെ ഈശ്വരമങ്ങലത്ത് പണിത പത്തോളം ഓഫിസ് കെട്ടിടങ്ങള്‍ക്ക് മാത്രം ജീവന്‍ലഭിച്ചു .യഥാര്‍ത്ഥ പദ്ധതി വീണ്ടും കടലാസിലേക്ക് തന്നെ മടങ്ങി .
പിന്നീട് തൊണ്ണൂറ്റി ഒന്‍പതില്‍ എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് പദ്ധതിക്ക് ഭരണാനുമതിയും സാങ്കെതികാനുമതിയും ലഭിച്ചതോടെ രണ്ടാം തറക്കല്ലിടല്‍ മാമാന്കവും ചമ്രവട്ടത്ത് കേന്കെമമായി നടത്തി . എന്നാല്‍ ഈ സര്‍ക്കാരിന് ഭരണമാറ്റം വന്നതോടെ പദ്ധതി എവിടെയുമേത്താതെഒടുങ്ങി. ഇതേത്തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷ പത്തിന അതിവേഗപദ്ധതികളില് ചമ്രവട്ടംപദ്ധതിക്കും സ്ഥാനംലഭിച്ചു. രഗുലെടര്‍ കം ബ്രിഡ്ജ് എന്നത് ചെലവു ചുരുക്കി ബാരേജ് കം ബ്രിഡ്ജ് ആക്കി നിര്‍മ്മിക്കാനായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നത് .ഈ പദ്ധതിക്ക് പ്രതീക്ഷിത ഫലം ലഭിക്കില്ലെന്ന് കാണിച്ചു നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു .ഈ എതിര്‍പ്പും പൊടുന്നനെയുണ്ടായ ഭരണമാറ്റവും പദ്ധതിപ്രതീക്ഷകളെ വീണ്ടും തകിടം മറിച്ചു .ഇതിന് ശേഷംവന്ന അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ തുടക്കത്തിലെ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് പദ്ധതിയുടെ യഥാര്‍ത്ഥ ഉദയത്തിനു വഴിയൊരുക്കിയത് .
ഈ സര്‍ക്കാര്‍ പദ്ധതിയെ ക്കുറിച്ച് പഠിക്കാന്‍ ഒരു ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കുകയാണ് ആദ്യമായി ചെയ്തത്.രഗുലെടര്‍ കം ബ്രിഡ്ജ് പദ്ധതി തന്നെയാണ് ഇവിടെ അഭികാമ്യംഎന്ന് ഈ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇതിന് വേണ്ടി ചര്ച്ചകള്പുരോകമിക്കുകയായിരുന്നു.
നബാര്ടിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയാണ് പദ്ധത്ക്ക് തുക കണ്ടെത്തിയിട്ടുള്ളത് .രണ്ടു വര്‍ഷത്തിനകം തന്നെ പദ്ധതി കമ്മീഷന് ചെയ്യാന്ഉതകുന്ന തരത്തിലാണ് പ്രവൃത്തികള്‍ ഇപ്പോള്‍ പുരോകമിക്കുന്നത്.
പദ്ധതിയുടെ നേട്ടങ്ങള്‍ ;
പദ്ധതി എത്രയുംപെട്ടെന്ന് വെളിച്ചം കാണാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നത് നീണ്ട ദാശാബ്ദ്ദങ്ങള്.
ദീര്‍ഘകാലമായി കടലാസില്‍ ഉറക്കത്തിലാണ്ട പദ്ധതി എന്പത്തിനാലില് യു ഡി എഫിന്റെ ഭരണകാലത്താണ് ആദ്യത്തെ തറക്കല്ലിടല്‍ രൂപത്തില്‍ പുഴയില്‍ എത്തിയത്.റഗുലേറ്ററ് കം ബ്രിട്ജിനും പ്രോജെക്റ്റ് ഓഫീസിനും ഒരേ ദിവസമാണ് തറക്കല്ലിട്ടത് .ഇതില്‍ ഭാരതപ്പുഴയോരത്തെ വഴിയോര വിനോദസന്ചാരകേന്ദ്രം കണക്കെ ഈശ്വരമങ്ങലത്ത് പണിത പത്തോളം ഓഫിസ് കെട്ടിടങ്ങള്‍ക്ക് മാത്രം ജീവന്‍ലഭിച്ചു .യഥാര്‍ത്ഥ പദ്ധതി വീണ്ടും കടലാസിലേക്ക് തന്നെ മടങ്ങി .
പിന്നീട് തൊണ്ണൂറ്റി ഒന്‍പതില്‍ എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് പദ്ധതിക്ക് ഭരണാനുമതിയും സാങ്കെതികാനുമതിയും ലഭിച്ചതോടെ രണ്ടാം തറക്കല്ലിടല്‍ മാമാന്കവും ചമ്രവട്ടത്ത് കേന്കെമമായി നടത്തി . എന്നാല്‍ ഈ സര്‍ക്കാരിന് ഭരണമാറ്റം വന്നതോടെ പദ്ധതി എവിടെയുമേത്താതെഒടുങ്ങി. ഇതേത്തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷ പത്തിന അതിവേഗപദ്ധതികളില് ചമ്രവട്ടംപദ്ധതിക്കും സ്ഥാനംലഭിച്ചു. രഗുലെടര്‍ കം ബ്രിഡ്ജ് എന്നത് ചെലവു ചുരുക്കി ബാരേജ് കം ബ്രിഡ്ജ് ആക്കി നിര്‍മ്മിക്കാനായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നത് .ഈ പദ്ധതിക്ക് പ്രതീക്ഷിത ഫലം ലഭിക്കില്ലെന്ന് കാണിച്ചു നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു .ഈ എതിര്‍പ്പും പൊടുന്നനെയുണ്ടായ ഭരണമാറ്റവും പദ്ധതിപ്രതീക്ഷകളെ വീണ്ടും തകിടം മറിച്ചു .ഇതിന് ശേഷംവന്ന അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ തുടക്കത്തിലെ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് പദ്ധതിയുടെ യഥാര്‍ത്ഥ ഉദയത്തിനു വഴിയൊരുക്കിയത് .
ഈ സര്‍ക്കാര്‍ പദ്ധതിയെ ക്കുറിച്ച് പഠിക്കാന്‍ ഒരു ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കുകയാണ് ആദ്യമായി ചെയ്തത്.രഗുലെടര്‍ കം ബ്രിഡ്ജ് പദ്ധതി തന്നെയാണ് ഇവിടെ അഭികാമ്യംഎന്ന് ഈ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇതിന് വേണ്ടി ചര്ച്ചകള്പുരോകമിക്കുകയായിരുന്നു.
നബാര്ടിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയാണ് പദ്ധത്ക്ക് തുക കണ്ടെത്തിയിട്ടുള്ളത് .രണ്ടു വര്‍ഷത്തിനകം തന്നെ പദ്ധതി കമ്മീഷന് ചെയ്യാന്ഉതകുന്ന തരത്തിലാണ് പ്രവൃത്തികള്‍ ഇപ്പോള്‍ പുരോകമിക്കുന്നത്.
പദ്ധതിയുടെ നേട്ടങ്ങള്‍ ;
മലബാറിന്റെ സ്വപ്നപദ്ധതി പേരു പോലെത്തന്നെ വികസനരംഗത്ത് സ്വപ്നസമാനമായ കുതിച്ചു ചാട്ടത്തിനാണ് വഴി തുറക്കുന്നത്. പദ്ധതി യാധാര്ത്യമാകുന്നത്തോടെ കാലങ്ങളായുള്ള നാട്ടുകാരുടെ മുറവിളി അവസാനിക്കുമെന്നതിനു പുറമെ അവരുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരവുമാകുകയാണ്.മലബാറിന് പ്രത്യക്ഷത്തിലും കേരളത്തിനുമൊത്തം പരോക്ഷമായും ഗുണം ലഭിക്കുന്നതാണ് ചമ്രവട്ടം പദ്ധതി.
ജലലഭ്യത;
പ്രദേശത്തു എക്കാലത്തും ജലലഭ്യത ഉറപ്പു വരുത്തും എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നു .കഴിഞ്ഞകാലഅനുഭവങ്ങളില് നിളയോരനിവാസികള്ക്ക് ജലക്ഷാമത്തിന്റെ കഥകള്‍ കെട്ട് കേള്‍വി ആയിരുന്നെങ്കില്‍ ഇന്നു അക്കഥയൊക്കെ മാറി .ഒഴുക്ക് നിലച്ച നിളയുടെ പരിദേവനങ്ങളാണ് ഇന്നു ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
സര്‍ക്കാര്‍ ജലവിതരണത്തിനായി പുഴയില്‍ കുഴിച്ച കിണറുകള്‍ പോലും വറ്റിവരളുന്ന അവസ്ഥ . കുടിവെള്ളത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളം കിട്ടാക്കനിയാകുക പതിവാണ്.നിളാനദിയിലെ ഊറി വരുന്ന ജലസംബത്തിനെ അറബിക്കടലിന്റെ പൂമുഖത്ത് തളച്ചിടുകവഴി ശുദ്ധജലക്ഷാമം പ്രദേശത്തു എന്നെന്നേക്കുമായി പരിഹരിക്കപ്പെടുകയാണ് .
തിരൂര്‍ ,പൊന്നാനി,ഗുരുവായൂര്‍,കുന്നം കുളം, എന്നീ നഗരസഭകളിലെയും മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലെ മുപ്പതോളം പഞ്ജായത്തുകളിലെയുംജനങ്ങള് കുടിവെള്ളത്തിന്റെ കാര്യത്തില്‍ ചമ്രവട്ടം പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്.
ഗതാഗതം;
ഗതാഗത രംഗത്ത് മാത്രം സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം നോക്കിയാല്‍ത്തന്നെ ചമ്രവട്ടം പദ്ധതി ഫലത്തില്‍ നൂറു മേനി കൊയ്യുമെന്നതില്‍ തര്‍ക്കമില്ല.
പാലം മൂലം തിരൂര്‍-പൊന്നാനി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുകവഴി ഇരു ഭാഗത്തേക്കും റോഡ് മാര്‍ഗ്ഗമുള്ള ദൂരം നാല്‍പ്പതു കിലോമീടറോളം കുറയും.കോഴിക്കോട് -തൃശൂര്‍ റൂട്ടില്‍ ഇത്രയും ദൂരം കുറയുക എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ ബഹുമതി തന്നെയാണ്.നൂറ്റാണ്ടുകളായി കടത്തുതോണി മാത്രമാണ് തിരൂര്‍ -പൊന്നാനി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗ്ഗം.അറബിക്കടലിലെ അലമാലകള്‍ മുറിച്ചു കടന്നുള്ള അഴിക്കടവ്,പുറത്തൂര്‍ പള്ളിക്കടവ്,ചമ്രവട്ടം കടവ് എന്നീ ഇവിടങ്ങളിലെ തോണിയാത്രകള്ക്ക് നിരവധി അപകടങ്ങളുടെ കഥകള്‍ പറയാനുണ്ട്.അഴിക്കടവില്‍ ജന്കാര് സര്‍വീസ് ആരംഭിച്ചെങ്കിലും ഇതിന് കേടുപാടുകള്‍ വരിക പതിവായതിനാല്‍ ഇപ്പോഴും പലപ്പോഴും അപകടം പിടിച്ചകടവ് യാത്രതന്നെയാണ് നാട്ടുകാരുടെ ശരണം .ചമ്രവട്ടം പദ്ധതിയുടെ പുനര്‍ജീവനം പ്രദേശത്തെ ജനങ്ങളുടെ ശോഭനമായ ഭാവി കൂടി വിഭാവനം ചെയ്യുന്നുണ്ട്. പൊന്നാനിയിലെ ഫിഷിംഗ് ഹാര്ബരും നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും ലക്ഷ്യമിട്ടുള്ള പദ്ധതി മറ്റേതു പദ്ധതികളെക്കാളുമേറെസംസ്ഥാനത്തിന് ഗുണം ചെയ്യും .
വിനോദ സഞ്ചാരം;
വിനോദ സഞ്ചാര രംഗത്ത് മലബാറിന്റെ ആസ്ഥാനമായി ഈ തീരദേശത്തെ മാറ്റാനുതകുന്ന പദ്ധതിയാണ് ചമ്രവട്ടത്ത് ഉദയം യെയ്യുന്നത്.ഒരു കിലോമീറ്റര്‍ നീളത്തിലുള്ള അണക്കെട്ട് കാഴ്ച്ചക്കു ഏറെ ആസ്വദ്യമാകും .നിലവില്‍ ദിനേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന കൂട്ടായി അഴിമുഖം ഈ പദ്ധതിപ്രദേശത്തിന്റെ മൂന്നു കി .മീ മാത്രം അകലത്തിലാണ് .അഴിമുഖം ടൂറിസം വികസനത്തിന് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ വകയിരുത്തിയത് ചമ്രവട്ടം പദ്ധതിക്കും ഏറെ അനുഗുണമാകും . കൂടാതെ സര്‍ക്കാര്‍ പരിഗണനയിലുള്ള മലബാര്‍ ഗേറ്റ്വേ എന്ന പേരിലുള്ള നിളാ ടൂറിസം പദ്ധതിയും ചമ്രവട്ടം പദ്ധതിപ്രദേശത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. ചരിത്രപ്രസിദ്ധമായ തിരുനാവായയിലെ മാമാങ്കസ്മാരകങ്ങളും, നിളയിലെ മഞ്ചാടി തിരുത്തും , ത്രിമൂര്‍ത്തി സംഗമവും സംരക്ഷിച്ചു ജനാകര്ഷകമാക്കുകയാണ് നിളാ ടൂറിസം പദ്ധതിയുടെ ലക്ഷ്യം .
ചുരുക്കിചുരുക്കിപ്പറഞ്ഞാല് പടിഞ്ഞാറ് കൂട്ടായി അഴിമുഖം പദ്ധതിയും,കിഴക്ക് നിളാ ടൂറിസം പദ്ധതിയും ,വടക്കു പുറത്തൂര്‍ പക്ഷി സങ്കേതവും, തെക്കു ബിയ്യം കായലും ഇവയുടെയൊക്കെ മദ്ധ്യത്തില്‍ ചമ്രവട്ടം രഗുലെടര്‍ കം ബ്രിഡ്ജ് പദ്ധതിയും .ഈ പ്രദേശത്തെയാകെ രാജ്യത്തെ തന്നെ ടൂറിസം ഭൂപടത്തില്മുഖ്യസ്ഥാനം ലഭിക്കാന്‍ ഇനി ഏറെ വേണോ? .
പരിസ്ഥിധി
അശാസ്ത്രീയമായ മണലെടുപ്പും മറ്റു അതിക്രമങ്ങളും മൂലം വറ്റി വരണ്ട നിളയില്‍ അവശേഷിക്കുന്ന ജലസമ്പത്ത് അണകെട്ടി നിര്‍ത്തുകവഴി മലയാളത്തിന്റെ യശസ്സുയര്‍ത്തിയ നിളാനദിയുടെ തിരിച്ചുപോക്കിന് കളമൊരുക്കുകയാണ് ചെയ്യുന്നത്.പ്രദേശത്തെ വരണ്ടുണങ്ങിയ നിലങ്ങളില്‍ ഈര്‍പ്പം നില നിര്‍ത്താനും അത് വഴി ശേഷിക്കുന്ന തരിശു ഭൂമികളിലെങ്കിലും ഹരിതക്കാഴ്ച തിരിച്ചുകൊണ്ടു വരാനും സാധിക്കും.നിളാ നദിയുടെ പരിതാപകരമായ അവസ്ഥക്ക് കാരണമായ മണല്‍വാരലിനു ഇതു തിരിച്ചടി ആകുന്നതിനാല്‍ പദ്ധതി പ്രദേശത്തെയെന്കിലുംപുഴയുടെ സംരക്ഷണത്തിനു ഈ പദ്ധതി വഴി തുറക്കും.
വൈകിയാണെങ്കിലും പദ്ധതിയുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിച്ച്ചവര് പരിസ്ഥിതിയുടെ സംരക്ഷണത്തിനും നിര്‍ണായകമായ സംഭാവനയാണ് നല്‍കിയിരിക്കുന്നതെന്ന് പറയാതെ വയ്യ.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ