2009, ജൂലൈ 14, ചൊവ്വാഴ്ച

നീ വരുന്നതും കാത്ത് (കവിത)


അറബിക്കടലിന്നലകള്‍കടന്നു ,നീല നിലാവ്
നീരാടും നാട്ടിലത്തി .
ഈന്തപ്പനക്കാട്ടില്‍കുടിലുകെട്ടി ,സന്ധ്യതന്‍ സാന്ദ്വനമേല്ക്കവേ
നടന്നകന്ന യെന്‍പ്രിയസഖിയെതേടി, നിദ്രയെ ഉറക്കിക്കിടത്തി -
ഞാനിന്നും കാത്തിരിക്കുന്നു
നോവുന്ന മനമോടെയെന്കിലും സുസ്മിതം
സ്മിതേ നീ വരുന്നതും കാത്തു .

നീയുള്ള പകലുകള്‍ക്ക്‌ നിലാവിന്‍റെ നിറമായിരുന്നു
രാവിനന്നെത്ര സുഖമായിരുന്നു
പകലുകളുടെ ദയ്ര്ഘ്യവും ജോലിയുടെ കാഢിന്യവും
ഞാനിന്നനുഭവിച്ചു തീര്‍ക്കുന്നു
പ്രിയേ നിന്നസാന്നിധ്യത്തില്‍ ഇരുളിന്‍ ഭയാനകത
എന്നെ വരിഞ്ഞു മുറുക്കുന്നു
നീയുള്ള സന്ധ്യകള്തന്‍ സാന്ത്വനമോര്‍ക്കുമ്പോള്‍
ഞാന്‍ സന്കടക്കടലിന്നാഴമള്ക്കുന്നു
അനിഷ്ടമായതൊന്നും ഞാനിന്നോളം ചെയ്തില്ല
ഞാനരുതെന്നു പറഞ്ഞതൊന്നും നീ തിരിച്ചും അതുപോല്‍
ഇന്നോളം നമ്മള്‍ പിണങ്ങിയുമില്ല യെനിട്ടു
മൊരുവാക്ക് പറയാതെന്തേ നീ നടന്നകന്നു പോയ് ?
നീ പോയ വഴികളിലെന്‍ കണ്ണിനെ പായിച്ചു
നിദ്രയെ യതിന്‍ പാട്ടിനുവിട്ടു ഞാന്‍
ഇന്നും കാത്തിരിക്കുന്നു . അലമാലകള്‍
മനസിലോതുക്കിയന്കിലും സുസ്മിതം ,
സ്മിതെ നിന്‍ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച്

നീയുള്ള നാളുകളില്‍ പ്രവാസത്തിന്‍
പ്രതിബന്ധമെനിക്കന്യമായിരുന്നു
നാടു, കുടുംബം, കൂടുകാരെന്നൊക്കെ അലസത
യെന്നോടാവലതിപ്പെടുമ്പോള്‍ നീയതിനെല്ലാം
ആശ്വാസമായിരുന്നു .മണല്‍ക്കാട്ടിലെ
ചുട്ടുപൊള്ളും വെയിലിനും
കാടിന്യമേറിയ കുളിരിലുമുപരി നിന്‍
സമീപനങ്ങളെന്‍ മനം നിറച്ചിരുന്നു
ഓരോന്നോരോന്നായി പ്രവാസത്തിന്‍ തീക്ഷ്ണത
ഞാനിന്നെന്‍ ചുമലില്‍ ചുമക്കുന്നു .
പതറാത്ത പകലുകലില്ല പരതാത്ത പാതിരയുമില്ല
എങ്കിലും ഞാന്‍ നിനച്ചിരിക്കുന്നു സുസ്മിതം ,
സ്മിതെ നീയെന്നെന്കിലും വരുന്നതും കാത്ത് .

1 അഭിപ്രായ(ങ്ങള്‍):

Lindsey

Grooviness. I totally agree.

Peace and Peaches. \/