നിളയുടെ ദുഃഖം
കരയല്ലെമക്കളെ കരയല്ലെമക്കളെ
കരയുന്നു കാണാന്‍കഴിയില്ല മക്കളെ
കരയല്ലെമക്കളെ കരയല്ലെമക്കളെ
കരയുന്ന കണ്ണുകള്‍ കണിയാണ് നിത്യം .
ഇനിയെത്ര കണ്ണുനീര്‍ കാണുവാനിനിയെന്‍ വിധി ?
ഇനിയെത്ര കാലം കഴിയുവാനിനിയെന്‍ വിധി ?
കൂടെക്കരയാന്‍ കണ്ണുനീരിനിയില്ല
ആര്‍ത്തട്ടഹസിക്കാന്‍ അലകളുമിന്നില്ല
മാമാങ്കത്തിന് സാക്ഷിയായി ഞാന്‍ ; ഒരു
മഹാകാലത്തിനും സാക്ഷി നിന്നു ഞാന്‍ .
ഒഴുകി വന്ന കാലമോര്‍ത്തു ചാരിതാര്‍ത്ഥ്യം
ഇനി ഒഴുകില്ലതോര്‍്തോവേവലാതിയും .
ആരോട് പറയും ഞാനിനിയെന്‍ വ്യഥ ?
ആരാണ് കേള്‍ക്കാന്‍ ഇനിയിന്നെന്റെ ഗാഥ ?
കുടിനീരിനായ് കേഴുന്ന മക്കളോടോ ?
കുടിനീര് വറ്റിച്ച പിതാക്കളൊടോ?
നിരാശരാക്കിയില്ല ഞാനിന്നോലമാരെയും
നിരാശ മാത്രമാനിന്നെനിക്ക് ബാക്കിയും .
തലമുറകള്‍ക്ക് തണലെകിഞ്ഞാന്‍
തന്നോള്മാകുന്നത്രയും
ഓര്‍ക്കുന്നു ഞാനിന്നേന്‍ പ്രതാപകാലം
ബാല്യമായിരുന്നെനിക്കന്നുമുതലെന്നും
മറക്കില്ല പുല്ലും പുഷ്പാതിഗണ്ങ്ങളതൊരിക്കലും
മറക്കില്ല കഴിഞ്ഞു പോയൊരു തലമുറ്യുമാക്കഥ
പാലും തേനും പഞാമൃതവും തുടങ്ങി
ചോതിച്ചതെല്ലാം നല്കിയന്നവര്‍ക്ക് ഞാന്‍
അതിര് ലങ്ഖിച്ചില്ലവര് ആര്‍ത്തിയും കൂട്ടിയില്ല
തിരിചെനിക്കവരും തന്നു സ്നേഹം വേണ്ടുവോള്മത്രയും
കാലത്തിനെക്കാലന്‍ വരിക്കുവോളമെന്നും
സമൃദ്ധി വള്യിക്കലായിരുന്നെന് ദൌത്യം
കണ്ണില്ലാത്തൊരു കാലത്തുകാര്‍ വന്നതിനിടെ
കണ്ണില്‍ ക്കണ്ടാതെല്ലാം കാല്‍ക്കീഴിലാക്കി മെതിച്ചുപോയ്
മൂകസാക്ഷിയായ് ഞാനും പെട്ടവര്‍ക്ക് മുന്നിലായ്
പഞ്ഞെന്ദ്രിയങ്ങള്‍ പോത്തിഞാനെല്ലാം സഹിച്ചു
പിന്നോട്ട് നോക്കി ശീലമില്ലാത്തവര്‍
മുന്‍പോട്ടു നോക്കാന്‍ കാഴ്ചയില്ലാത്തവര്‍
എല്ലാം തുലച്ചിന്നെല്ലാം തളച്ചു
ഒന്നും ബാക്കിയില്ലിനി നല്കാനോട്ടുമേ
എന്നിലെന്നല്ലിനിയൊന്നിലും തധയുവ
എങ്ങനെ മാറ്റും ഞാനിനിയിക്കരച്ചില്‍
എങ്ങനെ കാണുമീ മക്കള്‍തന്‍ നൊമ്പരം
കാലമേ കനിയുക കാത്തുനില്‍ക്കാതെ
കാലത്തിന്‍ കയ്കളാലെനിക്കുമൊരു
ദയാവധം
1 അഭിപ്രായ(ങ്ങള്‍):
കാലമേ കനിയുക കാത്തുനില്‍ക്കാതെ
കാലത്തിന്‍ കയ്കളാലെനിക്കുമൊരു
ദയാവധം
നല്ല വരികൾ ഇഷ്ടപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ